Wednesday, 7 March 2012

ആഘോഷം



ആഘോഷങ്ങള്‍ നിരനിരയായ്
ആര്‍മാദിക്കണമിന്നെനിക്കും
പട്ടിന്‍ വസ്ത്രമണിഞ്ഞ്
ചന്തമുള്ള ചുട്ടി കുത്തി
പൊന്നില്‍ പൊതിഞ്ഞിറങ്ങി.

ദേഹത്തിഴയുന്നൂ  പുഴുക്കള്‍
പട്ടുനൂല്‍ പുഴുവോയിത്???
പട്ടെനിക്കു വേണ്ടേ വേണ്ട
ഒരു തുകലിന്‍ വസ്ത്രമണിഞ്ഞൂ ഞാന്‍.

മുഖം പൊള്ളുന്നൂ ചുട്ടിയില്‍
ചുണ്ണാമ്പിന്‍ സത്തോയിത്???
ചുട്ടിയെനിക്ക് വേണ്ടേ വേണ്ട
മുഖം തുടച്ചു മിനുക്കി ഞാന്‍.

കൈകാലുകളില്‍ ഇഴയുന്നൂ  സര്‍പ്പങ്ങള്‍
നാഗക്കാവോയിത്???
പൊന്നെനിക്ക് വേണ്ടേ വേണ്ട
എല്ലാം കുടഞ്ഞെറിഞ്ഞു ഞാന്‍.

പട്ടും ചുട്ടിയും പൊന്നുമില്ലാ-
താഘോഷിക്കാനിറങ്ങിയ എന്നെ
ഭ്രാന്തനെന്നു വിളിച്ച്, സമൂഹം
ആര്‍മാദിച്ചു ആഘോഷിച്ചു.

No comments:

Post a Comment